കരുണ അടിച്ചമര്‍ത്തപ്പെട്ട ജീവല്‍ ശരീരങ്ങളാണ് മനുഷ്യന്‍റേത്. അടിച്ചമര്‍ത്തപ്പെടുന്ന ഈ കരുണയുടെ വീര്‍പ്പുമുട്ടല്‍ പലപ്പോഴും ഹിംസാത്മകമായാണ് പുറത്തുവരിക. അതുകൊണ്ടുതന്നെ ഹിംസാത്മകമായി പ്രവര്‍ത്തിക്കുന്ന ബഷീറിന്റെ കഥാപാത്രങ്ങളോട് നമുക്ക് സഹതാപമേ തോന്നുകയുള്ളു. ക്രൂരതകൊണ്ട് നമ്മുടെ വെറുപ്പ് സമ്പാദിക്കുന്ന വില്ലന്മാരെ നാം ബഷീറിന്റെ കഥാപ്രപഞ്ചത്തില്‍ കാണാറില്ല
'ബാഗ്ദാദിലേയും ബസ്രയിലെയും കെയ്റോവിലെയും വഴിവക്കിലെ അലങ്കരിച്ച കൂടാരങ്ങളിൽ സുഗന്ധം പുരണ്ട അർദ്ധവെളിച്ചത്തിൽ കഥകൾ പറഞ്ഞിരുന്ന അജ്ഞാതരായ കാഥികരിലാണ് ബഷീറിന്റെ പൂർവസൂരികൾ ഉള്ളത്'' എന്ന് എം. ടി. വാസുദേവൻ നായർ നിരീക്ഷിക്കുന്നു
പാത്തുമ്മയുടെ ആട് ഒറ്റവാക്കിൽ പറഞ്ഞാൽ, 'മനുഷ്യനും മനുഷ്യനും തമ്മിലുള്ള ബന്ധം ഹൃദയശൂന്യമായ റൊക്കം പൈസയുടെ ബന്ധ'മാണെന്ന് വിളിച്ചോതുന്ന നോവലാണ്. ആ നോവലിലെ എല്ലാ ബന്ധവും പണത്തിൽ അധിഷ്ഠിതമാണ്. വീട്ടിലെ പുരുഷൻമാര്‍ മാത്രമേ അരിയാഹാരം കഴിക്കുന്നുള്ളൂ എന്ന് ബഷീർ തിരിച്ചറിയുന്നത് തന്റെ മുറി വാടകയ്ക്ക് കൊടുത്തതുകൊണ്ടാണ്